കത്തോലിക്കാവിശ്വാസത്തില്‍ മൃതശരീരങ്ങള്‍ ദഹിപ്പിക്കാമോ?

ബിഷപ് ജോസഫ് പാംപ്ലാനി

ക്രിസ്തുവിനോടൊത്ത് ഉയിർപ്പിക്കപ്പെടാൻ കിസ്തുവിനോടൊത്ത് മരിച്ചു സംസ്കരിക്കപ്പെടുന്നവരാണ് ക്രി സ്ത്യാനികൾ . മൂന്നുനാൾ കല്ലറയ്ക്ക ള്ളിൽ കഴിഞ്ഞ കർത്താവിനോടുള്ള താദാത്മ്യപ്പെടലാണ് ക്രൈസ്തവർക്ക് മൃതസംസ്കാരം .

ക്രിസ്തുവിന്റെ മൃതസംസ്കാര രീതിയെ അനുകരിച്ച് മൃതശരീരങ്ങൾ മണ്ണിലോ കല്ലറയിലോ സംസ്കരിക്കുന്ന പതിവാണ് പരമ്പരാഗതമായി സഭയിൽ നിലനിന്നിരുന്നത് . എന്നാൽ 1963 ജുലൈ അഞ്ചിനു പ്രസിദ്ധീകരി ച്ച നിർദ്ദേശത്തിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന പതിവ് കത്തോലിക്കാ വിശ്വാസവുമായി ചേർന്നു പോകുന്നതാണെന്ന് തിരുസഭ വ്യക്തമാക്കി. 1983  പ്രസിദ്ധീകരിച്ച പാശ്ചാത്യ കാനോൻ നിയമവും 1990 ൽ പ്രസിദ്ധീകരിച്ച  പൗരസ്ത്യ കാനോൻ നിയമവും  മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിന് നിയമപരമായി അംഗീകാരം നൽകുന്നുണ്ട്. വിശ്വാസ തിരുസംഘം 2016  ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച മാർഗരേഖയിലും  മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട് .

മൃതശരീരങ്ങൾ ദഹിപ്പിക്കാനുള്ള അനുവാദം 1963 മുതൽ സഭയിൽ നിലവിലുണ്ട് . എന്നാൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതിനാലും വിശുദ്ധ കുദാശകളുടെ മായാത്ത മുദ്ര പേറുന്നതിനാലും വിശുദ്ധ കുർബാനയാൽ പരിപോഷിപ്പിക്കപ്പെട്ടതിനാലും ശരീരത്തിന്റെ ഉയിർപ്പിൽ വിശ്വസിക്കുന്നതിനാലും ശരീരത്തോടുള്ള ആദരവിനേപ്രിതി  ക്രൈസ്തവർ മൃതശരീരങ്ങൾ ദഹിപ്പിക്കാൻ ഇഷ്ടപ്പെട്ടിരു ന്നില്ല എന്നത് വാസ്തവമാണ് .

മരണാനന്തര ജീവിതത്തിലുള്ള വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ മൃതദേഹത്തോടുള്ള ആദരവ് പ്രകടമാക്കാനുള്ള ഉത്തമമാർഗമായി സഭ കരുതുന്നത് മൃതസംസ്കാരരീതിയാണ്. രക്തസാക്ഷികളുടെയും വിശുദ്ധരുടെയും കല്ലറകളിൽ പ്രാർഥിച്ചിരുന്ന ആദിമ സഭയുടെ പാരമ്പര്യം തുടരാൻ ഈ പതിവ് സഹായകമാണ്. എന്നാൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമല്ല.

മൃതശരീരങ്ങൾ ദഹിപ്പിക്കേണ്ടി വരുന്നത് വിവിധ സാഹചര്യങ്ങൾ നിമിത്തമാകാം. ആരോഗ്യപരമോ സാമ്പത്തികമോ സാമുഹികമോ ആയ കാരണങ്ങൾ മൂലം മൃതശരീരങ്ങൾ ദഹിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ തിരുസഭ അനുഭാവപൂർണമാണ് വീക്ഷിക്കുന്നത് . സ്ഥലപരിമിതിമൂലം സംസ്കാരത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ദഹിപ്പിക്കൽ അനുവദനീയമാണ് . മാരകമായ സാംക്രമിക രോഗങ്ങൾമൂലം മരിക്കുന്നവരുടെ മൃതശരീരങ്ങൾ ദഹിപ്പിക്കാം.

മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം ആ വ്യക്തി ജീവിച്ചിരുന്നപ്പോൾ പ്രകടിപ്പിച്ചിട്ടുള്ള ആഗ്രഹത്തിന് വിരുദ്ധമാകരുത് . ദഹിപ്പിച്ച ശേഷമുള്ള ഭസ്മം കടലിലോ നദിയിലോ ഒഴുക്കിക്കളയാനോ ഏതെങ്കിലും സ്ഥലങ്ങളിൽ വിതറാനോ പാടില്ല . അതു കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കാനോ ഏതെങ്കിലും വീട്ടിൽ സൂക്ഷിക്കാനോ പാടില്ല , എന്നാൽ പള്ളി സെമിത്തേരിയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് സ്ഥാപിക്കാം. സെമിത്തേരി ചാപ്പലിന്റെ ഭിത്തിയിൽ ചെറിയ പേടകത്തിലാക്കി സൂക്ഷിക്കുന്നത് അഭികാമ്യമാണ് . ഭസ്മം (ചാരം) എന്നു വിളിക്കപ്പെടുന്നെങ്കിലും ഇതിൽ മനുഷ്യശരീരത്തിലെ അസ്ഥിയുടെ ദഹിക്കാത്ത ചെറുകഷണ്ങ്ങൾ ഉൾപ്പെടെ കാണാറുണ്ട് .

സത്യവിശ്വാസത്തിനു നിരക്കാത്ത ഏതെ ങ്കിലും കാരണത്താലാണ് ഒരാൾ ദഹിപ്പിക്കൽ തിരഞ്ഞെടുക്കുന്നതെങ്കിൽ ആ വ്യക്തിക്ക് സഭാപരമായ സംസ്കാരശുശൂഷ സഭ നിഷേധിക്കുന്നു . ഉദാഹരണമായി , മനുഷ്യൻ പ്രകൃതിയിൽ നിന്നു വന്നു പ്രകൃതിയിലേക്ക് മടങ്ങുകയാണ് ; അതിനാൽ ദൈവത്തിനോ മരണാനന്തര ജീവിതത്തിനോ മനുഷ്യജീവിതത്തിൽ സ്ഥാനമില്ല എന്ന ചിന്തയോടെ ദഹിപ്പിക്കൽ കർമം സ്വീകരിക്കുന്നവരുണ്ട് . മറ്റു ചിലർ മരണത്തോടെ സർവനാശം സംഭവിച്ചു കഴിഞ്ഞു എന്നു തെളിയിക്കാൻ മൃതശരീരം ദഹിപ്പിക്കുന്നവരാണ് . ഇത്തരം വിശ്വാസവിരുദ്ധ ദർശനങ്ങളാണ് ഒരു വ്യക്തിയെ മൃതശരീരം ദഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതെങ്കിൽ അതിനെ തിരുസഭ അംഗീകരിക്കുന്നില്ല .

മൃതശരീരം ദഹിപ്പിക്കുന്നത് തിരുസഭയുടെ ആചാരപ്രകാരമുള്ള സംസ്കാര കർമങ്ങൾ മുഴുവൻ പൂർത്തിയാക്കിയ ശേഷമായിരിക്കണം . പ്രത്യേക സാഹചര്യങ്ങളിൽ ദഹിപ്പിക്കലിനു ശേഷമുള്ള ഭസ്മം ഉപയോഗിച്ചും സംസ്കാരം നടത്താൻ രൂപതാ മെതാന് അനുവദിക്കാം .

യുഗാന്ത്യത്തിൽ സംഭവിക്കുന്ന ശരീരങ്ങളുടെ ഉയിർപ്പിലുള്ള വിശ്വാസം സഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ് . മൃതശരീരം സംസ്കരിച്ചതായിരുന്നോ ദഹിപ്പിച്ചതായിരുന്നോ എന്നത് ശരീരങ്ങളുടെ ഉയിർപ്പിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല . സംസ്കാരം വഴി മണ്ണിലോ ദഹനം വഴി അന്തരീക്ഷത്തിലോ അലിഞ്ഞുചേർന്ന ശരീരത്തെ തന്റെ സർവശക്തിയാൽ ഉയിർപ്പിക്കാൻ ദൈവത്തിന് സാധിക്കും എന്നതാണ് തിരുസഭയുടെ വിശ്വാസം .

ഈശോയുടെ രണ്ടാമത്തെ ആഗമന  വേളയിൽ ഉയിർപ്പിക്കപ്പെടുന്ന ശരീരങ്ങൾ ദൈവവിധി പ്രകാരം നിത്യഭാഗ്യത്തിനോ നിത്യനാശത്തിനോ അർഹമാകുന്നു . മൃതശരീരം ദഹിപ്പിക്കുന്നതോ സംസ്കരിക്കുന്നതോ നിത്യരക്ഷയെ ബാധിക്കുന്ന വിഷയമല്ല . ഈശോമിശിഹായിലുള്ള വിശ്വാസം വഴി ഒരു വ്യക്തി ദൈവത്താടും സഹജീവികളോടും  പുലർത്തുന്ന മനോഭാവമാണ് രക്ഷയെ നിർണയിക്കുന്നത്

കേരളസഭ – ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy